2025 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച


പുതിയ രൂപത്തിലാടുന്ന
പാരതന്ത്ര്യപ്പേക്കോലങ്ങളെ
തിരിച്ചറിയാം, പ്രതിരോധിക്കാം!


 

2025 ഓഗസ്റ്റ് 9, ശനിയാഴ്‌ച

ദാറുല്‍ഹുദയ്‌ക്കെതിരെയുള്ള പ്രതിഷേധം രാഷ്ട്രീയ പ്രേരിതം

ചെമ്മാട്: സര്‍വ്വ മേഖലകളിലും പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസശാക്തീകരണം ലക്ഷ്യംവച്ച് ഉന്നത മതപഠനവും യൂണിവേഴ്‌സിറ്റി തലത്തിലുള്ള സെക്കുലര്‍ വിദ്യാഭ്യാസവും സമന്വയിപ്പിച്ച് പഠന-താമസ-ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കി നാല്പത് വര്‍ഷത്തോളമായി നിയമവിധേയവും വ്യവസ്ഥാപിതവുമായി പ്രവര്‍ത്തിക്കുകയും, വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ആയിരക്കണക്കിന് ഹുദവീ പണ്ഡിതരെ സമൂഹത്തിന് സമര്‍പ്പിക്കുകയും ചെയ്ത ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സി.പി.എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി നടത്തിയ മാര്‍ച്ച് തികച്ചും രാഷ്ട്രീയപ്രേരിതവും കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍ തീര്‍ത്തും അനുചിതവുമാണെന്ന് ദാറുല്‍ഹുദാ ഭാരവാഹികള്‍ അറിയിച്ചു. തികച്ചും ജനകീയമായും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയുമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ദാറുല്‍ ഹുദായുടെ പ്രവര്‍ത്തനം മൂലം ഇന്നുവരെ സമീപവാസികളുടെ കുടിവെള്ളത്തിന് ഏതെങ്കിലും തരത്തിലുള്ള തകരാറുകള്‍ സംഭവിച്ചതായി യാതൊരു പരാതിയും ഉണ്ടായിട്ടില്ല. പരാതികള്‍ ആരുടെ ഭാഗത്ത് നിന്നാണെങ്കിലും കേള്‍ക്കാനും ന്യായമായത് തിരുത്താനും ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി തയ്യാറാണ്. പരാതികളുണ്ടെങ്കില്‍ സ്ഥാപന അധികാരികളുമായി ബന്ധപ്പെട്ട് ചര്‍ച്ചകളിലൂടെയും സൗഹൃദ ഇടപെടലുകളിലൂടെയും പരിഹരിക്കുകയെന്ന ജനാധിപത്യമര്യാദ പാലിക്കുന്നതിന് പകരം ഒരു മതസ്ഥാപനത്തിന്റെ പരിസരത്തേക്ക് സമരകാഹളം മുഴക്കി മാര്‍ച്ച് നടത്തുന്നത് തീര്‍ത്തും ദുരുദ്ദേശ്യപരമാണ്.

ഒരു തുള്ളി മലിനജലം പോലും പുറത്തേക്ക് ഒഴുക്കിവിടാതെ എല്ലാം വിശാലമായ കാമ്പസില്‍ തന്നെ സംസ്‌കരിച്ചു വരികയാണ്. നാട്ടുകാര്‍ക്കോ മറ്റോ കുടിവെള്ള മലിനീകരണ പ്രയാസങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഇവിടെ സ്ഥിരമായി താമസിച്ചു വരുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും അധ്യാപകരെയുമാണ്. പരിസരവാസികള്‍ക്ക് ഒരിക്കലും ഒരു പ്രയാസവും ആശങ്കയും ഉണ്ടാകരുതെന്ന് മനസ്സിലാക്കി രണ്ടര ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ളതും മുക്കാല്‍ കോടിയിലധികം രൂപ ചെലവ് വരുന്നതുമായ ആധുനിക സംവിധാനത്തോടെയുള്ള വലിയ ഒരു മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കേ, അതൊന്നും കണ്ടില്ലെന്ന് നടിച്ച് കഴിഞ്ഞ ദിവസം നടത്തിയ സമര പ്രഹസനം സ്ഥാപനവും നേതാക്കളും ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശ നയനിലപാടുകളോടുള്ള പാര്‍ട്ടിയുടെ കടുത്ത വിയോജിപ്പും അസഹിഷ്ണുതയുമാണെന്ന് ആര്‍ക്കും ബോധ്യമാകും. 1986 ല്‍ ആരംഭിച്ച ദാറുല്‍ഹുദാ അതത് കാലത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിട്ടാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതെന്ന് മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, യു. മുഹമ്മദ് ശാഫി ഹാജി, കെ.എം സൈതലവി ഹാജി, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, ഡോ. യു.വി.കെ മുഹമ്മദ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

2025 ജൂലൈ 15, ചൊവ്വാഴ്ച

SMF ന് പുതിയ നേതൃത്വം

സുന്നി മഹല്ല് ഫെഡറേഷൻ 2025-28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


2025 മേയ് 25, ഞായറാഴ്‌ച

യാത്രയയപ്പ് നൽകി

മലപ്പുറം: സൗദി രാജാവിന്റെ ഔദ്യോഗിക ക്ഷണപ്രകാരം ഹജ്ജിനു പുറപ്പെടുന്ന സയ്യിദുൽ ഉമ്മഃ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾക്ക് എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. 

ഫോട്ടോസ്:



2025 ഏപ്രിൽ 17, വ്യാഴാഴ്‌ച

ജാമിഅഃ പൈതൃക സമ്മേളന ചിത്രങ്ങള്‍

 ഫോട്ടോയ്ക്കു മുകളില്‍ ക്ലിക്ക് ചെയ്താല്‍ ആല്‍ബം കാണാം


2025 ഏപ്രിൽ 16, ബുധനാഴ്‌ച

2025 ഏപ്രിൽ 15, ചൊവ്വാഴ്ച

അസത്യപ്രചാരകര്‍ക്ക് താക്കീതായി ജാമിഅഃ പൈതൃക സമ്മേളനം

 

    മലപ്പുറം: തെന്നിന്ത്യയിലെ അത്യുന്നത മതകലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ യ്‌ക്കെതിരെയും മാനേജ്‌മെന്റ് കമ്മിറ്റിക്കെതിരെയും ഇല്ലാക്കഥകള്‍ പറഞ്ഞുപരത്തി വെറുപ്പുപടര്‍ത്തിയവര്‍ക്ക് കനത്ത താക്കീതുമായി ജാമിഅഃ പൈതൃക സമ്മേളനം. സ്ഥാപനത്തിന്റെ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഗുരുതരമായ പരോക്ഷാധിക്ഷേപം നടത്തിയ ജാമിഅഃയിലെ ഒരു അദ്ധ്യാപകനെ കമ്മിറ്റി പുറത്താക്കിയതുമായി ബന്ധപ്പെട്ട് ശജറവിഭാഗം പെരിന്തല്‍മണ്ണയില്‍ പ്രതിഷേധസംഗമം നടത്തിയിരുന്നു. 

    സംഗമത്തില്‍ സ്ഥാപനത്തിന്റെ ഭരണഘടന സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയും സ്ഥാപനത്തിനെതിരെയും കമ്മിറ്റിക്കെതിരെയും ആരോപണങ്ങളുയര്‍ത്തുകയും ചെയ്തു. ഇതാണ് പൈതൃകസമ്മേളനത്തിനു വേദിയൊരുങ്ങാന്‍ കാരണം.

     വൈകുന്നേരം മുതല്‍ കോരിച്ചൊരിയുന്ന മഴ പെയ്തിട്ടും മഴ പെയ്തതിനാല്‍ സമ്മേളനം മാറ്റി വച്ചെന്ന് വ്യാജപ്രചരണം നടത്തിയിട്ടും ജാമിഅഃ പൈതൃക സമ്മേളനത്തിന് പതിനായിരങ്ങള്‍ ഒഴുകിയെത്തിയത് ശജറകള്‍ക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു. ഏതു പ്രതിസന്ധിഘട്ടത്തിലും കേരള മുസ്‌ലിംകള്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ അടിയുറച്ചുനില്‍ക്കുമെന്ന് സമ്മേളനം ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ചു.

    ജാമിഅഃ നൂരിയ്യഃ ജന.സെക്രട്ടറി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, മലയമ്മ അബൂബക്ര്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹഹമ്മദ് നദ്‌വി, അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, ളിയാഉദ്ദീന്‍ ഫൈസി, മുഹമ്മദ് കുട്ടിഫൈസി ആനമങ്ങാട് പ്രസംഗിച്ചു.